Tuesday 24 December 2013

പ: കാതോലിക്ക ബാവയുടെ നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമർശനങ്ങൾ

ഇന്നലെ പ:കാതോലിക്ക ബാവ നരേന്ദ്ര മോദി യെക്കുറിച്ച് നടത്തിയ പരാമർശനങ്ങൾ ചില രാഷ്ട്രിയ കോളിളക്കങ്ങൾ സൃഷ്ടിച്ച്രിക്കുന്നു ആദ്യമായി ആ പരാമർശനങ്ങൾ  എന്തായിരുന്നു എന്നും ഏതു  സന്ദർഭത്തിലാണ് അവ നടത്തിയത് എന്നും വ്യക്തമായി  മനസ്സിലാക്കണം .ബി .ജെ..പി യുടെ ചില നേതാക്കൾ പ.ബാവയെ സന്ദർശിച്ചപ്പോൾ  വന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയായിരുന്നു പ:           പിതാ വ് .ബി.ജെ.പി.നേതാക്കളുടെ സന്ദര്ശനം എന്ന  സന്ദർഭമയതിനാലും  നരേന്ദ്ര മോഡി  യുടെ  പ്രധാന മന്ത്രി സ്ഥാനര്തിത്തം  ഒരു ന്യുനപക്ഷ സമുദായം എങ്ങിനെ കാണുന്നു  എന്നതും വാർത്താ  പ്രാധാന്യം ഉള്ള കാര്യമായതിനാലും  മാധ്യമ പ്രതിനിധികൾ  അതെക്കുറിച്ച് ചോദ്യങ്ങള ഉന്നയിച്ചു. പല ചോദ്യങ്ങൾക്കായി  പ : പിതാവ് നല്കിയ ഉത്തരങ്ങളെ ഇങ്ങിനെ  സംഗ്രഹിക്കാം :

1.ഗുജറാത്തിലെ നരേന്ദ്ര മോഡി  സർക്കാർ  വ്യവസായ വികസനത്തിന്‌ അനുകൂലമായ നിലപാടാണ്  സ്വീകരിച്ചിരിക്കുന്നത്.ഓർത്തഡോൿസ്‌ സഭാ  വിശ്വാസികളായ ഗുജറാത്തിലെ വ്യവസായികളെ കണ്ടപ്പോൾ അവർ പറഞ്ഞതാണിത് .
2.ഓർത്തഡോൿസ്‌ സഭക്ക് ഗുജറാത്തിൽ പ്രവര്തിക്കുവാൻ ബുദ്ധിമുട്ടുകൾ ഒന്നുമില്ല .എന്ന് തന്നെയല്ല,ന്യായമായ സഹകരണം ലഭിക്കുന്നും ഉണ്ട് .
3.എന്നാൽ നരേന്ദ്ര മോഡിക്ക് മത സഹിഷ്ണുത ഇല്ലാതായാ ൾ  എന്ന  പ്രതിഛ യ  ഉണ്ട് .ഇതിനു മാറ്റം വരുത്തിയാൽ അദ്ദേഹം പ്രധാന മന്ത്രി ആകുന്നതിൽ പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല
4 ,കേരളത്തിലെ യു ഡി  എഫ്‌ സർക്കാർ  സഭക്ക് നീതി ലഭ്യമാക്കുന്നില്ല  .ഇത് സഭയുടെ താഴെ തട്ടിലെ ജനങ്ങള് തിരിച്ചറിയുന്നുണ്ട്
5.സ്വന്തം ദൌർബല്യങ്ങൾ അവർ തന്നെ വെളിവാക്കികൊണ്ടിരിക്കുന്നു .
5.പർലമെന്റ് തിരഞ്ഞെടുപ്പിലെ നില കാത്തിരുന്നു കാണാം .

ഒരു സഭ തലവൻ നടത്തിയ വളരെ മാന്യമായ  പരാമര് ശന് ങ്ങൾ ആണ് അവ .ഏതെങ്കിലും   പാര്ട്ടിക്കു  പിന്തുണ നൽകനമെന്നൊ നല്കരുതെന്നോ പറഞ്ഞിട്ടില്ല . എന്നാൽ വ്യക്തമായ ചില സന്ദേശങ്ങൾ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു
1.ഓർത്തഡോൿസ്‌ സഭക്ക് ഒരു  പാര്ട്ടിയോടും മുൻവിധിയില്ല .അനുഭവങ്ങളുടെ വെളിച്ചത്തിൽ  പാര്ടികളെയും  നേതാക്കളെയും വിലയിരുത്തും.
2.നീതിപൂർവമായി  ലഭിക്കുന്ന പെരുമാറ്റം സഭ അന്ഗീകരിക്കും.
3.നീതി നിഷേധതെക്കുരിച്ചു  ജനം ബോധവാന്മാരാണ് .
4.ആരും ഓർത്തഡോൿസ്‌ സഭയുടെ പിന്തുണ തനിയെ വന്നോളും എന്ന് പ്രതീക്ഷിക്കേണ്ട .അത് സഭയോടുള്ള നിലപാടുകളിലൂടെ നേടി എടുക്കേണ്ടതാ ണ്

ഈ സന്ദേശം യു ഡി എഫ് കേന്ദ്രങ്ങളിൽ ഞെട്ടൽ ഉണ്ടാക്കി .മനോരമ ചാനൽ പ്രത്യേകമായി ബാവയെക്കണ്ട്  താൻ പ്രത്യേകിച്ച് ഒരു പാര്ട്ടിക്കും പിന്തുണ പ്രഖ്യാപിചിട്ടില്ലന്നു പറയുന്ന ബയ്റ്റ് സംഘടിപ്പിച്ചു ,കുഞ്ഞൂഞ്ഞിന് വേണ്ടി മനോരമ അത്രയെങ്കിലും ചെയ്യേണ്ടേ?

താത്വികമായി അപഗ്രധിച്ചാൽ ഒരുപക്ഷെ മലങ്കര സഭക്ക് യോജിക്കാൻ ഏറ്റവും കഴിയുക  ബി ജെ പി യോടാണ് .ഭാരതിയ സംസ്കൃതിയോടു ചേർന്ന് നില്ക്കുന്ന , ദേശീയ സഭ എന്ന നിലയിൽ താത്വികമായ അടിത്തറ പൊതുവായിട്ടുണ്ട് .ബി ജെ പി എതിര്ക്കുന്ന മത  പരിവര്ത്തനം മലങ്കര സഭയുടെ മുന്ഗണനാ ക്രമത്തിൽ ഇല്ല എന്നതും ശ്രദ്ധേയമാണ് .

പക്ഷെ കേരളത്തിലെ സാഹചര്യത്തിൽ ഒരു ബി ജെ പി ബാന്ധവം സഭക്ക് പ്രയോജന്പ്രടമോ എന്നത് അപ്ഗ്രധിക്കേണ്ട കാര്യമാണ് .രാഷ്ട്രീയം സാധ്യതകളുടെ കലയാണ്‌ .സഭ അടിയന്തരമായി ഒരു സ്റ്റ്രാറ്റജിക് പ്ളാനിംഗ് സെൽ  നിലവിൽ വരുത്തണം .സമകാലിക സാമുഹ്യ സാമ്പത്തിക സാംസ്കാരിക മേഘലകളിലെ മാടങ്ങളെ പഠിക്കുവാനും നിലപാടുകള്ക്ക് രൂപം നല്കുവാനും ഈ സമിതിക്കു കഴിയണം

തീരുമാനങ്ങൾ വ്യക്തതയും സമകാലിക പ്രസക്തിയുള്ളതും ആകുവാൻ ഇത് ആവശ്യമാണ്‌