Thursday 27 December 2012

ബാബു പോളും മലയറ്റുരിന്റെ ബ്രിഗേഡിയരും

മലയറ്റുര്‌ രാമകൃഷ്ണന്റെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് ബ്രിഗേഡിയര്‍  വിജയന്‍ മേനോന്‍ .ട്രിവന് ഡറും ക്ലബ്ബിലെ ബാറിലിരുന്നു ആന പുളു നിര്‍ലോപം വാരി വിതറി കേള്‍വിക്കാരെ രസിപ്പിക്കുന്ന ഒരു കഥാപാത്രം.റിടയര്‍ ചെയ്ത ബ്രി ഗെഡി യര്‍ അയാള്‍ സര്‍വ്സില്
‍ ഉണ്ടായിരുന്നപ്പോളുംപി ന്നിടും ചെയ്ത വീരകൃത്യങ്ങളയിട്ടാണ് ഈ കഥകള്
‍ അവതരിപ്പിക്കാറുള്ളത്  ബാബു പോളും വിജയന്‍ മേനോനും തമ്മിലുള്ള വ്യത്യാസം പുളുവടിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വേദിയില്‍ മാത്രമാണ് .ട്രിവണ്ട്രം ക്ലുബിലെ ബാറില്‍ ബാബു പോള്‍ പോകാറുണ്ടോ ,ഉണ്ടെങ്കില്‍ അവിടെയിരുന്നു പുളു അടിക്കാറുണ്ടോ  എന്നൊന്നും എനിക്കറിയില്ല,അറിയാന്‍ താല്പര്യവുമില്ല .പക്ഷെ കിട്ടുന്ന മാധ്യമങ്ങളിലെല്ലാം പുളുവടി നിര്‌ലൊപമായി നടത്തുന്നുണ്ട് .മാധ്യമം പത്രത്തിന്റെയും ക്നാനായ ദീപത്തിന്റെയും വായനക്കാരാണ്  ഈ പുളുവടി നിരന്തരം സഹിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ .

റിട്ടയര്‍ ചെയ്ത സര്‍ക്കരുദ്യോഗസ്തന്മാര്‍ക്കുള്ള ഇഷ്ട വിനോദ ങ്ങ ളിലോന്നാണ് ഈ പുളുവടി.അധികാരമുള്ള പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്താല്‍ തലേന്ന് വരെ  അതിവിനയം പ്രകടിപ്പിച്ചു നിന്ന ശിപായിയും ഡ്രൈവറും പോലും തിരിഞ്ഞു നോക്കാത്ത നിലയില്‍ ഈ പുളുവടി ഒരു ആശ്വാസമകുന്നെങ്കില്‍ പൊതുജനം അത് ഗൌനിക്കേണ്ട കാര്യമില്ല.പക്ഷെ ഈ പുളുവടിയുടെ കൂട്ടത്തില്‍ മലങ്കര സഭയും അതിന്റെ പാരമ്പര്യങ്ങളെയും ആക്ഷേപിക്കയും അവഹേളികകയും ചെയ്യുമ്പോള്‍ സഭാസ്നേഹികള്‍ക്ക് പ്രതികരിക്കെണ്ടിവരും .അതിലൊന്നാണ് ഈ ലേഖനം .

അന്ത്യോക്യ പാത്രിയര്‍കിസിനോടുള്ള വിധേയത്വം ചൊട്ട മുതലെയുന്ടെന്നും അത് ചുടല വരെ തുടരുമെന്നുമാണ് പ്രഖ്യാപിത നിലപാട് .എങ്കിലും പത്രിയര്കിസിനു ബുദ്ധി ഉപദേശിക്കുന്നത് താനാണെന്നും പലതിനും പാത്രിയര്‍ക്കിസ് തന്നോട് നേരിട്ട് അഭിപ്രായം തേടാറുണ്ട് എന്നതിന്റെയും സത്യാവസ്ഥ തേടി ആരെങ്കിലും തല പുകക്കണമെങ്കില്‍ അത് മഫ്രിയാനയും കൂട്ടരുമാണ്.പക്ഷെ മാര്‍ത്തോമ ശ്ലിഹയുടെ അപ്പോസ്തോല സ്ഥാനം തിരികെ
 കൊടുത്തത് താനുപദേശി ച്ച ബുദ്ധിയിലാണ് എന്ന പ്രസ്താവന സത്യമാണെങ്കില്‍
പാത്രിയര്കിസിനെ തമ്പുരാന് പോലും രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
മാര്‍ത്തോമ്മാ ശ്ലീ  ഹാ യുടെ അപ്പോസ്തോല പദവി ഒരു പാത്രിയര്‍ക്കിസ് കല്പന
 ഇറക്കുമ്പോള്‍ നീങ്ങി പോകുമെന്നും  അടുത്ത പാത്രിയര്‍ക്കിസ് തുബധേനില്‍
ചില വാക്കുകള്‍  കൂട്ടിചെര്‍ക്കുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുമെന്നും സത്യമായി വിശ്വസിക്കുന്നെങ്കില്‍ തമ്പുരാന്‍ വിചാരിച്ചാല്‍ പോലും  നേരെ ആകുന്ന കേസല്ല എന്ന് കണക്കാക്കാം .മാധ്യമം പത്രക്കാരനു ക്രിസ്തിയ സഭാശാസ്ത്രം അറിയാന്‍ വഴിയില്ലെന്നും മംഗളംകാരന് ആരാന്റെ അമ്മക്ക് ഭ്രാന്ത് വരുന്നത് കാണാനുള്ള കൌതുകം എന്ന് സമാധാനിക്കാമെങ്കിലും ക്നാനായ ദീപം കാരനും സി എസ് എസ് എന്ന ക്രിസ്തവ സാഹിത്യ സമിതിയും അത് ഏറ്റുപാടുന്നത്‌ ദുരുദെ ശത്തോടെ എന്നല്ലാതെ കരുതാന്‍ വയ്യ
സി എസ എസ പ്രതേകിച്ചു ഒരു സഭയോടും വിധേയത്വം പുലര്‍ത്താത്ത പ്രസിദ്ധികരണ സ്ഥാപനമാണ്‌ എന്നാണ് കരുതപ്പെടുന്നത്.പ്രോട്ടെസ്റെന്റ്റ് സഭകളുടെ നിയന്ത്രനതതിലനങ്കിലും ഒരു എക്യുമിനിക്കല്‌ കാഴ്ചപ്പാട് പുലര്‍ത്തുന്ന സമീപനമാണ് അടുത്ത കാലം വരെ വച്ച് പു ലര്‍ത്തിയിരുന്നത് .എന്നാല്‍ ഈയിടെ പ്രസിദ്ധികരിച്ച ഓര്‍മകളുടെ പടിപ്പുരയില്‍ എന്ന ബാബു പോളിന്റെ പുസ്തകം വായിച്ചാല്‍,സി എസ എസ മേല്‍പ്പറഞ്ഞ എക്യുമിനിക്കല്‌ കാഴ്ചപ്പാടില്‍ നിന്നും വ്യതിചലിച്ചൊ എന്ന് സംശയം ജനിപ്പിക്കുന്നതാണ്

പൂര്‌വൊപര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ പല ലേഖനങ്ങളിലുമുണ്ട്.താന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയിലെ അന്ഗമാണ്
 എന്നാണ് ഒരു അവകാശാവാദം .ആ പേരില്‍ ഒരു സഭ ഇന്ത്യയില്‍ ഉള്ളതായി
 അറിവില്ല.മലങ്കര ഓര്‍ത്തോഡോക്സ് സഭ,യാക്കോബായ സുറിയാനി സഭ,
മാര്‍ത്തോമ്മാ സുറിയാനി സഭ എന്നിങ്ങനെ മൂന്നു സഭകളുന്ടെങ്കിലും ടിയാന്‍ പറഞ്ഞ പേരില്‍
സഭയുള്ളത് സിറിയയിലാണ് .ഇപ്പോള്‍ ആ സഭ അവിടയുമില്ല .മത്തായി ഇടയനാലച്ചന്റെ
 അനനുകരനിയ ശൈലി കടമെടുത്തു പറഞ്ഞാല്‍ ഇപ്പോള്‍ ആ സഭ "ആകെ മാനത്താനുള്ളത് "
കുറച്ചു കൂടി വായിക്കുമ്പോള്‍ കണ്ണ് എങ്ങൊട്ടെന്നു വ്യക്തമാകും.സക്കാ പ്രഥമന്‍ പാത്രിയര്കിസിന്റെ കീഴില്‍ രണ്ടു സഭകള്‍ -മലങ്കരയും  പുത്തന്‍ കുരിശും.ലോകം മുഴുവന്‍ തപ്പിയാല്‍ ഒരു ലക്ഷം വിശ്വാസികളെ തികച്ചു കിട്ടാത്ത ആകെ മാനത്ത് സ്ഥിതി ചെയുന്ന ഗതികെടിലുള്ള പാത്രിയര്കിസിനു അങ്ങിനെ ഒരു മോഹം ഉദിക്കുന്നത് സ്വാഭാവികം.സ്വന്തംവിനീത  ദാസനായ തോമസ്‌ പ്രഥമന്‍ മഫ്രിയനയില്‍ നിന്ന് അമേരിക്കന്‍ ഭദ്രാസനം തട്ടിയെടുത്തു അന്ത്യോക്യന്‍ പാരമ്പര്യം നിലനിര്‍ത്തിയ കൂട്ടര്‍ക്ക് അങ്ങിനെ മോഹമുദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല .

കൂടുതല്‍ വിശദമായ ഒരു പോസ്റ്റ്‌ അടുത്ത് തന്നെ വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും 

Sunday 9 December 2012

Mar Barnabas-the real hermit


With Mar Barnabas leaving this world for the heavenly abode,MOC lost a role model for real hermits.It is relatively less difficult for a human being to observe the rules of monastic life in the detached atmosphere of a monastery.Mar Barnabas had never been attached to a monastery,but his life is certainly a role model for all who takes up monastic life.He has proved with his own life that even in the day to day worldly life,it is possible for being a hermit for the right kind of persons.

The three cardinal principles of monastic life-Austerity,Obedience and Chastity -are observed more in its breach than in compliance.Monasteries are amassing wealth and have no qualms of showing it off also.But here we have one,who was formally not part of any monastery,had lived in many different places,most part of the time without much of like minded people for company,leading a life that is awesome for any monast.

While being a malpan at Orthodox Theological Seminary ,Kottayam,Fr.K.K.>Mathews was a familiar sight riding a bicycle,not only in Kottayam town,but also in 10-15 KM radius!!!Many youngsters who lived in Hyderabad-Secondarabad twin cities in early 1950s fondly remember
a young priest chasing them if they scooted church attendance on a Sunday or two,or if they tried to evade Holy Confession in a great lent period.Achen himself set an example by not missing a single yama prarthana or fasting days.It is easy to prescribe things for others,it is a different thing to lead others by example.

Ascetic life was never relaxed even after taking up the responsibilities of a Bishop.The Church utilised Thirumeni's services in many different places-Kottayam,Idukki,Ankamali and finally US.But if Thirumeni could choose a Diocese,it would certainly have been Idukki,the poorest diocese.Obedience to Synod decision made thirumeni to go to US as a trouble shooter.Having taken up a mission,it was not in his grain to leave the job half done.The environment in US was not something Thirumeni could come to terms with,so was the case with many of the folk in US.But thirumeni's life away from the maddening crowds ignoble strife that is the order of the melting pot of human civilisations ,made many realise the virtues of oriental austerity.
 
Ascetic life was not limited to visible things like travelling on bicycle/bus/sleeper class rail boggies/economy class air travel or wearing rough saffron cloths,wooden sleeba/coir fibber mala so on so forth.It was much deeper.It was a detachment from the world while being in it-like the leaves of a lotus plant which does not absorb any water while being afloat.
 
Let us hope that we will have such hermits in the generations ahead.

Sunday 2 December 2012

സ്ഥാനമാനനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു.........

മഹാകവി പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ഒരു ഈരടിയാണ് ഈ പോസ്റ്റിങ്ങ്‌ന്റെ തലക്കെട്ട്‌.കാതോലിക്കേറ്റ് ശതാബ്ദിയോടനുബന്ധിച്ചു ചില സഭാ നേതൃ സ്ഥാനികളുടെ പെരുമാറ്റം കണ്ടപ്പോള്‍ ഈ ഉദ്ധരണി ഓര്‍മയില്‍ വന്നത് ."സ്ഥാനമാനങ്ങള്‍ ചൊല്ലി കാലഹിച്ചു നാണം  കെട്ടു നടക്കുന്നിതു ചിലര്‍ "എന്ന് പൂന്താനം അനേക വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതിയത് അക്ഷരാര്‍ത്ഥത്തില്‍ ശരിവച്ചിരിക്കയാണ്‌ ചില സഭാ സ്ഥാനികള്‍ .

മലങ്കര സഭയുടെ ചരിത്ര പ്രധാനമായ മഹാ സമ്മേളനം വിജയിപ്പിക്കുവാന്‍ അനേകായിരം സഭാ സ്നേഹികള്‍ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഇതെല്ലം ഏകോപിപ്പിച്ചു കാര്യ നിര്‍വഹണം നടത്തുവാന്‍ ചുമതലപ്പെട്ട സംഘാടക സമിതിയുടെ ചെയര്‍മാനും ജനറല്‍ കണ്വീനറും സ്വാഗത പ്രസംഗം പറയുവാനുള്ള അവകാശത്തെ ചൊല്ലി വഴക്കടിക്കയായിരുന്നു എന്നത് അതീവ ലജ്ജാകരമാണ് .സംഘാടക സമിതിയുടെ സമയത്തില്‍ ഒരു വലിയ പങ്കു ഈ കലഹതിനായി വിനിയോഗിക്കപ്പെട്ടു.അതിന്റെ ഫലമായി സംഘാടക രംഗത്ത് അനേകം പിഴവുകള്‍ ഉണ്ടായി.

അസോസിയേഷന്‍ സെക്രട്ടറി നേതൃത്വം കൊടുത്ത പതാക ഘോഷയാത്ര പല സ്ഥലങ്ങളിലും അടികല്ശലുകലോടെയാണ് നീങ്ങിയത്.സമ്മേളനത്തിന്റെ പ്രചാരണത്തിനും ജനങ്ങളെ അതിലേക്കു ആകര്ഷിക്കുവാനുമാണ് ഇത്തരം പ്രചാരണ യാത്രകള്‍ ഉത്തകേണ്ടത് .അതിനു പകരം വ്യക്തിപരമായ പ്രദര്‍ശനത്തിനും താന്‍പോരിമ പ്രദര്‍ശിപ്പിക്കുവാനും സെക്രെടറി തുനിഞ്ഞത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിലകുറഞ്ഞ പ്രവര്തിയായിപ്പോയി .ഇ ജെ ജോസെഫ് ,പി സി എബ്രഹാം,എം സി കുര്യകോസ് റംബാന്‍ ,ഇ എം ഫിലിപ് മുതലായ മഹദ് വ്യക്തികള്‍ അലങ്കരിച്ച പദവി അപക്വമായ കരങ്ങലിലാണ് ചെന്നെത്തിയത് എന്നത് ഏറ്റം ദുഖകരമാണ്.ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിക്കയും  സ്ഥാനത്തിനു നിരക്കാത്ത വാക്കുകളും പ്രവര്‍ത്തികളും ആവര്‍ത്തിച്ചു നടത്തുകയും ചെയ്യുന്ന സെക്രട്ടറി സഭയുടെ അത്മായ നേതൃത്വത്തെ ബാലഹീനമാക്കുകയാണ് ചെയ്യുന്നത്  സഭയുടെ ചില പ്രസ്ഥാനങ്ങളില്‍ അഴിമതി നടത്തിയിരുന്ന ചിലര്കെതിരെ ശക്തമായ നിലപാടെടുക്കുകയും യുവജനങ്ങളില്‍ സഭാസ്നേഹം വളര്‍തുവനുതകുന്ന ചില നടപടികളിലൂടെയും സഭാ സ്നേഹികളുടെ കയ്യടി നേടിയ സെക്രടറി ഇപ്പോള്‍നട ത്തുന്നപലപ്രവര്‍ത്തനങ്ങളും അഹന്തയും ധിക്കാരവും മുറ്റി
 നില്കുന്നവയാണ് .അതില്‍ ഏറ്റവും അക്ഷന്തവ്യമായതാണ് മഹാ സംഗമം സംബന്ധമായത് .

സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനത് കൊച്ചി ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ എന്ന സ്ഥാനന്യയെന അവരോധുതനായ ഐരെനിയുസ് തിരുമേനി അദ്ദേഹത്തിന്റെ സ്ഥാനത്തിനോ പണ്ഡി ത പടവിക്കോ അന്യോജ്യമായ നിലയിലല്ല പെരുമാറിയത്.കേവലം ഒരു സ്വാഗത പ്രസംഗത്തിന് വേണ്ടി സമ്മേളനത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ ഒരു രാജിക്കത്തെഴുതി സ്ഥാനം വലിച്ചെറിയുകയും സമ്മേളനത്തില്‍ പങ്കെടുക്കതിരിക്കയും ചെയ്തത് നിരുത്തരവാദപരമായി എന്ന് പറയാതിരിക്കാനാവില്ല .തിരുമീനിയോടു  വ്യക്തിപരമായ സ്നേഹവും ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,അബദ്ധങ്ങളില്‍ നിന്ന് അബധങ്ങളിലേക്ക് നിരന്തരമായി പതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് കാരണം എന്തെന്ന് അദ്ദേഹം ഒന്ന് ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .ഒരുപക്ഷെ ഇപ്പോള്‍ ഉപദേശകരായി കൂടിയിരിക്കുന്നവര്‍ ശരിയായ ഉപദേശമാണോ നല്‍കുന്നത് എന്നും പരിശോധിക്കുന്നത് നന്നായിരിക്കും .

ഉന്നത സഭാ സ്ഥാനികളുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം സംഘടന പിഴവുകള്‍ അനേകമായിരുന്നു അത് മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കാം 

Monday 26 November 2012

മലങ്കരയില്‍ ഒരു അരുണോദയദയമോ?

ഏറണാകുളം മറൈന്‍ ഡ്രൈവ് മൈതാനി പല ചരിത്ര മുഹൂര്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് .നവംബര്‍ 25,2011 മറ്റൊരു ചരിത്ര മുഹൂര്തതിനും അവിടം സാക്ഷിയായി .കത്തോലികെറ്റ് ഭാരതത്തില്‍ സ്ഥപിതമായത്തിന്റെ ശതാബ്ദി ആഘോഷങ്ങലായിരുന്നു സന്ദര്‍ഭം .ഒരു സാധാരണ ആഘോഷതിനുമപ്പുറത്തു ചരിത്രപരമായ പ്രാധാന്യം അതിനുണ്ടായത് ആ വേദിയില്‍ നിന്നും നടത്തിയ പ്രഖപനങ്ങള്‍ മൂലമായിരുന്നു .

ചരിതത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ പലതും അവിടെ കാണുവാനുണ്ടായിരുന്നു .നാലര നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നസരാനികള്‍  മറൈന്‍ ഡ്രൈവിനു സമീപത്തെ കായലിന്റെ മറുകരയില്‍ നടത്തിയ കൂനന്‍ കുരിശു സത്യം എന്ന ചരിത്രത്തിലെ വഴിത്തിരിവ് അതിലൊന്ന് മാത്രം .ഒന്നാമത്തെ ഭാരതിയ മേല്പ്പട്ടക്കരനായ മാര്‍ത്തോമ ഒന്നാമന്‍ വാഴിക്കപ്പെട്ട ആലങ്ങടിന്റെ സാമിപ്യവും മറ്റൊന്ന്.ഒന്നാം കാതോലിക്കയെ വാഴിച്ചത് രാഷ്ട്രിയ ഇടപെടലിലൂടെ സ്വന്തം രാജ്യത്ത് അധികാരം നഷ്ടപ്പെട്ടെങ്കിലും പ്രവാസ ഭൂമിയിലിരുന്നു ആത്മീയധികാരം വിനിയോഗിച്ചിരുന്ന അബ്‌ദുല്‍ മശിഹ പാത്രിയര്‍ക്കീസയിരുന്നെങ്കില്‍  ആ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ മുഖ്യാതിഥി ദലൈലാമ എന്ന പ്രവാസി ആത്മീയ നേതാവായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മഹാന്മാരായ രാഷ്ട്രപതിമാരില്‍ സ്ഥാനം ലഭിക്കുന്ന എ പി ജെ അബ്ദുല്‍കലാം സന്നിഹിതനായതും മറ്റൊരു ചരിത്ര മുഹൂര്‍ത്തം .നൂറു വര്‍ഷത്തിനു മുന്‍പ് വാഴിക്കപ്പെട്ട പൗലോസ്‌ ഒന്നാമന്‍ ബാവയുടെ പിന്‍ഗാമിയായി ശതാബ്ദി വേളയിലെ ബാവയുടെ പേര് പൗലോസ്‌ ദ്വിതീയന്‍ എന്നായതും ചരിത്രത്തിന്റെ മറ്റൊരു തനിയാവര്‍ത്തനം .

എന്നാല്‍ ഇതിനെക്കളെറെ  ചരിത്ര പ്രാധാന്യം പ.കാതോലിക്കാ ബാവ നടത്തിയ  സുപ്രധാനമായ പ്രഖ്യാപനമാണ് .സഭാ ഐക്യത്തിനുള്ള ആഹ്വാനവും  അതിനായി വിട്ടുവീഴ്ച കള്‍ക്കും  ത്യാഗതിനുള്ള സന്നദ്ധതയും  പ്രഖ്യാപിച്ചത് മലന്കരയില്‍ ഒരു പുതിയ സൂര്യോദയത്തിനു വഴി വയ്ക്കുന്നതാണ്.കോപ്ടിക് സഭാ തലവന്റെ സ്ഥാനാരോഹണ ശുശ്രുഷാ വേളയില്‍ സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസുമായി നടത്തിയ കൂടിക്കഴ്ചയെപ്പറ്റി നടത്തിയ  പരാമര്‍ശവുമായി കൂട്ടി വായിക്കുമ്പോള്‍  ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥതലങ്ങള്‍ക്കു വലിയ വ്യാപ്തി കൈവരിക്കുന്നു .
സഭയിലെയും വിഘടിതരിലെയും മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യോചിപ്പ് തന്നെയാണ്.അര നൂറ്റാണ്ടിനു ശേഷം പൌരസ്ത്യ കാതോലിക്കായും അന്ത്യോക്യ പാത്രിയര്‍ക്കീസും തമ്മില്‍ മുഖാമുഖം കണ്ടുവേന്നത് നല്‍കുന്ന
 പ്രതീക്ഷകള്‍ വളരെ വലുതാണ്‌. സഭ വിഭജിക്കപ്പെട്ടു കാണണമെന്നാഗ്രഹിക്കുന്ന ഇരുഭാഗത്തെയും അതിന്യുനപക്ഷം മാത്രം നിരഷപ്പെടെണ്ടാതായി വരും.

Tuesday 13 November 2012

കതോലികേററ് സ്ഥാപനത്തിന്റെ സാമുഹ്യ ഘടകങ്ങള്‍ -ഭാഗം 2

മുന്‍ പോസ്ടിങ്ങില്‍ വിശദീകരിച്ച സാമുഹ്യ മാറ്റങ്ങള്‍ മലങ്കരയില്‍ കാതോലി ക്കെറ്റ്‌  സ്ഥാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.കൂനന്കുരിശില്‍ ചെയ്ത സത്യം റോമന്‍ അധിനിവേശത്തിനെതിരെ എന്നതുപോലെ മര്തോമയുടെ മാര്‍ഗവും വഴിപാടും  ആചന്ദ്രതാരം പിന്തുടരുവാന്‍ വേണ്ടി യും കൂടെയായിരുന്നു .എന്നാല്‍ കാലപ്രവാഹത്തില്‍ ഒന്നിന് പുറകെ ഒന്നായി അധിനിവേശ ശക്തികളോട് സമരസപ്പെടുവനെടുത്ത തീരുമാനങ്ങളില്‍ സഭയെ നിയന്ത്രിച്ചിരുന്ന മാടമ്പി സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള വ്യഗ്രത ഉണ്ടായിരുന്നതായി ന്യായമായും സംശയിക്കാം.

സാമുഹ്യ മാറ്റ ങ്ങളുടെ ഭാഗമായി ഉയര്‍ന്നു വന്ന വിദ്യസമ്പ ന്നാരും
പ്രോഫഷനുകളും  ഉള്‍ക്കൊള്ളുന്ന ജനങ്ങള്‍  സഭയുടെ അഭ്യുന്നതിയെപ്പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും കൂടുതല്‍ ബോധവാന്മാരയിരുന്നു  ദൈവശാസ്ത്രത്തെ
പറ്റിയും സഭാശാസ്ത്രത്തെ പറ്റിയും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു
 വൈദീക വൃന്ദവും ഇവരോടൊപ്പമുണ്ടായിരുന്നു .സെരാമ്പുരിലും മറ്റു
 സര്വകല്ശാലകളിലും  പഠിച്ചിറങ്ങിയ വൈദീകര്‍ ദൈവശാസ്ത്രതോടൊപ്പം  ഇതര വിഷയങ്ങളിലും അവഗാഹം നേടിയിരുന്നു .ധീഷണധനനായ വട്ടശ്ശേരില്‍ തിരുമേനിയുടെ നേതൃത്വം ഈ വിഭാഗങ്ങളെ ആവേശം കൊള്ളിച്ചു .

അന്ത്യോക്യാ പാത്രിയര്‍ക്കീസ എന്നാ നിലയില്‍ ഇവിടെവന്ന അബ്ദുള്ളയുടെ ധനമോഹവും നീതിരാഹിത്യവും സ്വെച്ച്ചാധിപത്യപരമായ നടപടികളും ഇവരെ രോഷം കൊള്ളിച്ചു .അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ മുഖത്തുനോക്കി സ്വെച്ചധിപത്യ്പരമായ പ്രവര്തികല്‍ക്കെതിരെ പ്രതികരിക്കുവാന്‍ ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന് ധൈര്യം നല്‍കിയത് ഈ സമൂഹത്തിന്റെ പിന്ബലമാണ് . പാത്രിയര്കീസിന്റെ പിന്നില്‍ അണിനിരന്നവര്‍ പ്രധാനമായും  മാടമ്പി-ഭൂപ്രഭു പശ്ചാത്തലത്തില്‍ നിന്നും ഉള്ളവരായിരുന്നു .സഭയുടെ സ്വയശീര്‍ഷകത്വം അടിയന്തിരമായ ആവശ്യമാണെന്നും  അതിനുള്ള സുവര്‍ണാവസരം അന്ത്യോക്യയില്‍ രണ്ടു പാത്രിയര്‍ക്കീസന്മാര്‍ ഉള്ള സാഹചര്യമാണെന്നും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോനാട്ട് മാതെന്‍ മല്പാനനെന്നത് വിസ്മരിക്കാനാവില്ല. പക്ഷെ ആ ആശയം യാഥാര്ത്യമയമായപ്പോള്‍ കൊനാട്ട് മല്പ്പന്‍ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു .ഇതിനു കാരണം അദ്ദേഹം ഒരേസമയം വിദ്യാസമ്പന്നനും  മാടമ്പി-ഭൂപ്രഭുവുമായിരുന്നു എന്നതാവാം .പില്‍ക്കാലത്ത് സ്വന്തം നിലപാടുകള്‍ പുനപരിശോധിക്കുവാന്‍ അദ്ദേഹം തയ്യാറായത് ഈ അനുമാനത്തെ ശക്തിപ്പെടുത്തുന്നു .

മേല്‍വിവരിച്ച സാമുഹ്യ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കതെയുള്ള കത്തോലികെറ്റ് സ്ഥാപന ചരിത്രം തീര്‍ച്ചയായും അപൂര്ണമായിരിക്കും  

Monday 12 November 2012

ഇന്ത്യയില്‍ കാതോലികെറ്റ് സ്ഥാപിതമാകുവാനുള്ള സാമുഹ്യ പശ്ചാത്തലം

കാതോലി കേറ്റ് ,മലന്കരയില്‍ സ്ഥപിതമാകുവാന്‍ അന്നത്തെ സാമുഹ്യ പശ്ചാതലത്തിനു നിര്‍ണായകമായ ഒരു പങ്കുണ്ടായിരുന്നു .അന്നത്തെ സാമുഹ്യ പശ്ചാത്തലവുമായി  ചേര്‍ത്ത് വായിക്കുവാന്‍ ചരിത്രകാരന്മാര്‍ ആരും തന്നെ തയ്യാറായിട്ടില്ല .സഭയിലെ അഭ്യന്തര ഭിന്നതകളുടെ ഉപോല്‍പ്പന്നമായി കാതോലിക്കേറ്റി നെ  ചുരുക്കിക്കാ ണു ന്നതു  ചരിത്രപരമായ ഒരു വികല വീക്ഷണ മായിരിക്കും .സാര്‍വ ദേശിയമായും ,ദേശിയമായും ,പ്രദേശികമായും 19 ം ശതകത്തിന്റെ രണ്ടാം പകുതിയും 20ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയും എല്ലാ മേഖലകളിലുമുള്ള  വൈജ്ഞാനിക  വിസ്ഫോട നതിനു സാക്ഷ്യം വ  ഹിച്ചു .സ്വാതന്ത്ര്യം ,ദേശിയത ,അവബോധം എന്നിവയെല്ലാം ജനമനസ്സുകളെ  ഉണര്ത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് .തങ്ങളുടെ സഭാപരമായ വ്യക്തിത്വത്തെ ഉയര്ത്തിപിടിച്ചിരുന്ന നസ്രാണി ഭാവനയെ തീപിടിപ്പിച്ച അന്തരിക്ഷമാണ് ഇതിലുടെ ഉരുത്തിരിഞ്ഞത്.

വിദ്യാസമ്പന്നരായ ,ഉല്പതിഷ്ണുക്കളായ ,വിശാലവീക്ഷണ മുള്ള ഒരു തലമുറ മലന്കരയില്‍ ഉയര്‍ന്നുവന്നു.ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍,കെ  കെ കുരുവിള എന്‍ജിനിയര്‍ റവു സാഹെബ് ഓ.എം.ചെറിയാന്‍, എം എ ചാക്കോ ,കെ.സി.മാമ്മന്‍ മാപ്പിള എന്നിവര്‍ ഇത്തരത്തിലുള്ള തലമുറയുടെ പ്രതിനിധികളായിരുന്നു .അതീവ ബുദ്ധിശാലിയും കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിയുന്ന മഹാ മനീഷിയുമായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ ഈ തലമുറയുടെ ആധ്യാത്മിക ഗുരു ആയിത്തീര്‍ന്നത് ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു .കാലത്തിനു വളരെ മുന്നോട്ടു നോക്കി കാണുവാന്‍ കഴിവുള്ള  മലങ്കര മെത്രാപോലിത്ത പുലിക്കൊ ട്ടില്‍ ദീവന്നസ്യോസ് അഞ്ചാമന്റെ പിന്തുണ ഈ സംഘത്തിനു ഉണ്ടായിരുന്നു .മലങ്കര മഹാജനസഭ എന്നപേരില്‍  ഒരു സമുദായ സംഘടന രൂപികരിച്ച ഈ മഹാത്മാക്കള്‍ അതിന
 അധ്യക്ഷനായി  വട്ടശ്ശേരില്‍ ഗീവര്‍ഗിസ് മല്പനെ കണ്ടെത്തിയത് സ്വാഭാവികമായിരുന്നു.

അന്നും അതിനു മുന്‍പും സഭാ നെതുത്വത്തില്‍ പ്രധാനമായും മാടമ്പി കളും ഭുവുടമകളും ആയിരുന്നു ഉണ്ടായിരുന്നത് .സി ജെ കുരിയെന്‍,കോനാട്ട് മത്തെന്‍ മല്പാന്‍,പാലംപടം പി ടി തോമസ്‌ ,തുകലന്മാര്‍ ആലുങ്കല്‍ ക്കാര്‍ മുതലായവര്‍
 ഈ വിഭാഗത്തിലെ ചിലര്‍ .മലങ്കര മഹാജന സഭയിലൂടെ രംഗത്ത് വന്ന
 ഉല്‍ പ തിഷ്ണുക്കളും പരമ്പരാഗത ഭുപ്രഭുക്കന്മാരും തമ്മില്‍ പല കാര്യങ്ങളിലും
അഭിപ്രയഭിന്നതയുണ്ടായത് സ്വാഭാവികം മാത്രം.

പ്രോട്ട സ്ടന്റ്റ്വല്കരണത്തിന് ശ്രമിച്ച അധിനിവേശ ശക്തികളായ ബ്രിട്ടിഷുകാര്‍ക്ക്
മുന്നില്‍ അന്ത്യോക്യ പാത്രിയര്കീസ തങ്ങളുടെ വേദതലവനാനെന്ന ന്യായത്തില്‍
ഒഴിവു തേടിയ  മുന്‍കാല നേതൃത്വത്തിന്റെ നിലപാട് പുതിയ തലമുറയ്ക്ക്
സ്വീകാര്യമായിരുന്നില്ല .ഇന്ത്യന്‍ സ്വാതന്ത്റിയ പ്രസ്ഥാനത്തിന്‍റെ കാറ്റ്
മലങ്കരയിലെ വിദ്യാസമ്പന്നരായ മഹാജന സഭാക്കരെയും സ്വാധീനിച്ചു കാണണം
പാത്രിയര്‍ക്കീസന്മാരുടെഅധി നിവേശ ശ്രമങ്ങളെ ചെറുക്കുവാന്‍
 സ്വാതന്ത്ര്യത്തിനും  സഹോദര്യത്തിനും സമഭാവനക്കും വേണ്ടിയുള്ള ഇന്ത്യന്‍
സ്വാതന്ത്ര്യസമ രം  പ്രചോദനമായി എന്നത് സ്പഷ്ടമാണ്.മഹാജന സഭയുടെ ചില
 നേതാക്കള്‍ സ്പഷ്ടമായും  മറ്റു ചിലര്‍ പിന്നണിയിലും സ്വാതന്ത്രിയ സമരത്തില്‍
പങ്കെടുത്തു എന്നതും കൂട്ടി വായിക്കുമ്പോള്‍ ഈ സാധ്യത വ്യക്തമാകും

അടുത്ത പോസ്റ്റിങ്ങ്‌ ഈ വിഷയത്തില്‍ കൂടുതലായി പ്രതിപാദിക്കുന്നതാണ്   

Wednesday 7 November 2012

കാതോലിക്കേറ്റ്ഇന്ത്യയില്‍ ഒരു നൂറ്റാണ്ട് -ഭാഗം II

 കാതോലികേറ്റ്  ഇന്ത്യയില്‍ സ്ഥാപിക്കണം എന്നാ ആശയം സഭയില്‍ അവതരിപ്പിച്ചത് കോനാട്ട് മാത്തെന്‍ ‍ മല്പനയിരുന്നു. അന്ത്യോക്യ പത്രിയര്‍ക്കീസിനോട് അമിത വിധേയത്വം പുലര്‍ത്തിയിരുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗം ആ യിരുന്നതിനാല്‍ വളരെ നായപരമായി ,പൊത്തി  പൊതിഞ്ഞ ഭാഷയിലേ അദ്ദേഹത്തിന് അത് അവതരിപ്പിക്കുവാന്‍ കഴിഞ്ഞുള്ളൂ .ആയതിനാല്‍ തന്നെ വ്യക്തമായി  തിരസ്കരിക്കുവാന്‍ പാത്രിയര്‍ക്കീസിനു എളുപ്പമായിരുന്നു .അബ്ദുല്‍മശിഹ പത്രിയര്‍ക്കീസുപോലും ആദ്യഘട്ടത്തില്‍ ഈ ആശയത്തോട് തീവ്രമായി വിയോജിക്കുകയായിരുന്നു  ചെയ്തത് .നിത്യേനയെന്നവണ്ണം ക്ഷയിച്ചുകൊണ്ടിരുന്ന അന്ത്യോക്യയിലെ സുറിയാനി സഭക്ക് മലങ്കര എന്ന കോളനി ഒഴിച്ചുകൂടാനാവാത്ത ഒരു നിധിയായിരുന്നു .മേല്പ്പട്ടക്കെരെ വഴിക്കുവാനും മൂറൊന്‍ കൂദാശ ചെയ്യുവാനും അധികാരമുള്ള റീശ് എപിസ്കോപ സ്ഥാനം കൊണ്ട് അന്ന് സഭാ നേതൃത്വം തൃപ്തിപ്പെടുമായിരുന്നു .നൂറ്റാണ്ടുകള്‍ നീണ്ട ഒരു വ്യവഹാര പരമ്പരയും  മറ്റനേകം ദുര്യോഗങ്ങളും ഒഴിവകുമായിരുന്ന ഒരു സല്‍പ്രവര്‍ത്തി ,പത്രിയര്‍ക്കീസുമാരുടെ ദ്രവ്യഗ്രഹവും അധികാര മോഹവും മൂലം നടക്കാതെ പോയി.ഇന്ന് അന്ത്യോഖ്യയോടു അടിമത്വം സ്വീകരിച്ചു വിധേയപ്പെട്ടു നില്‍കുന്ന മഫ്രിയാനക്കുള്ളതില്‍ വളരെക്കുറഞ്ഞ അധികാരങ്ങളോടു കൂടിയ ഒരു റീശ് എപിസ്കോപ്പ അന്ന് വാഴിക്കപ്പെട്ടിരിന്നെങ്കില്‍ മലങ്കര സഭ ഒരു യുദ്ധഭൂമി ആയിതീരില്ലയിരുന്നു .

മലങ്കര സഭ യോജിച്ചു നിന്നതിനാല്‍ പാത്രിയര്കീസിന്റ്റെ കടന്നുകയറ്റ്ങ്ങള്‍ക്ക്  പരിധി ഉണ്ടായിരുന്നു. എന്നാല്‍ വട്ടശ്ശേരില്‍ തിരുമേനിയും കൂട്ട് ട്രസ്റ്റി മാരും തമ്മിലുള്ള  അഭിപ്രായവ്യത്യാസം പാത്രിയര്‍ക്കീസിനു ഒരു സുവര്‍ണാവസരം നല്‍കി.സി.ജെ .കുര്യന് സ്വകാര്യ ആവശ്യങ്ങള്‍ക്ക് സംഭവക പണം കടം കൊടുക്കുവാന്‍ വട്ടശ്ശേരില്‍ തിരുമേനി വിസ്മ്മതിച്ചില്ലാ യിരുന്നുവെങ്കില്‍  ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് സമകാലിന സംഭവങ്ങളില്‍ അവഗാഹമുള്ള  പല പഴമക്കാര്‍ക്കും അഭിപ്രായമുണ്ട് .എന്തായാലും കൂട്ട് ട്രസ്റ്റി കളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പാത്രിയര്‍ക്കിസ് വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കുവാന്‍ ധൈര്യപ്പെടില്ലായിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല . ഒരുപടി കടന്നു ചിന്തിച്ചാല്‍ പാത്രിയാര്‍കീസ് പല കാര്യങ്ങളിലും കുര്യന്‍ രൈട്ടരുടെയും മല്പ്പാനച്ച്ന്റെയും  പ്രേരണ കള്‍ക്ക്  വിധേയനയല്ലേ ചില നടപടികളെ ടുത്തത് എന്ന് സംശയിക്കുവാന്‍ ന്യായമുണ്ട്

വട്ടശ്ശേരില്‍ തിരുമേനിയെ അകാരണമായും അന്യായമായും നിയമവിരുധമായും മുടക്കിയില്ലയിരുന്നെങ്കില്‍ ഇന്ത്യയില്‍ കതോലികേറ്റ് ഒരിക്കലും സ്ഥപിതമാവുകയില്ലയിരുനു എന്ന് അനുമാനിക്കാം. ചുരുങ്ങിയപക്ഷം അപ്രകാരം ഒരു സ്ഥാപനമുണ്ടായാല്‍ ഇന്നത്തേത് പോലെ കാനോനികവും നിയമസധുതയുള്ളതും ആകുമായിരുന്നില്ല എന്നത് നിശ്ചയം .

സിറിയന്‍ സഭയില്‍ നിലനിന്നിരുന്ന പിളര്‍പ്പും കാതോലികേറ്റ് ഇന്‍ഡ്യയില്‍  സ്ഥപിതമാകുവാന്‍ സഹായകമായി .അബ്ദുല്‍മശിഹ പത്രിയര്‍കിസ് തുര്‍കിയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ രാഷ്ട്രിയ കാരണങ്ങളാല്‍ വന്നത് മൂലം അദ്ദേഹത്തിന്റ്റതന്നെ പഴയ നിലപാടില്‍ മാറ്റം വന്നു .

മലങ്കര മെത്രന്മാര്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ തങ്ങളുടെ സഭ സ്ഥാപകനായ അപ്പോസ്തോലെന്റെ  സിഹസനതിനു അവകാശികളായിരുന്നു.ആ വസ്തുത കല്പനകളില്‍ ഉപയോഗിക്കയും പതിവായിരുന്നു.തോഴിയൂരിന്റെ കിടങ്ങന്‍ മാര്‍ പീലക്സിനോസ് മെത്രാന്‍ ഇടക്കാല മലങ്കര മെത്രനയിരുന്നപ്പോള്‍ മര്തോമയുടെ സിംഹാസനത്തില്‍ എന്ന തലവാചകം ഉപയോഗിക്കയും അതിനു മുന്‍പും പിന്‍പും പ്രസ്തുത വിശേഷണം ഉപയോഗിക്കതിരിക്കയും ചെയ്തത് ഈ ചരിത്ര വസ്തുതയെ അരക്കിട്ട്  ഉറപ്പിക്കുന്നു .മര്തോമയുടെ മാര്‍ഗവും വഴിപാടും എന്ന് തങ്ങളുടെ വിശ്വാസത്തെ വിശേഷിപ്പിച്ചിരുന്ന നസ്രാണി പാരമ്പര്യത്തിന് മറ്റാരെക്കാളും തോമസ്‌ അപപോസ്തോലെന്റെ സിംഹാസനത്തിനു അവകാശമുണ്ടായിരുന്നു .പേര്‍ഷ്യയിലെ സഭാതലവന്മാരുടെ സ്ഥാനപ്പേരായ കാതോലിക്കോസ് എന്ന പദവി നൂറ്റാണ്ടുകളായി വൈധവ്യത്തിലയിരുന്നതിനാല്‍ ആ പദവി ഇവിടെ പുനസ്ഥാപിക്കന്നതിനു യാതൊരു വിധ അസാന്‍ങ്ങത്യവും ഗത്യവും  ഇല്ലായിരുന്നു .പതിനഞ്ചു നൂറ്റാണ്ടുകള്‍ പേര്‍ഷ്യയിലെ കാതോലിക്കയെ  തങ്ങളുടെ വേദ തലവനായി ഗണിച്ചിരുന്ന നസ്രാണി പാരമ്പര്യത്തിന് തികച്ചും അനുരൂപമയിരുന്നു ഈ സ്ഥാപനം .പതിനഞ്ചു നൂറ്റാണ്ടുകള്‍ തങ്ങള്‍ കാണുക പോലും ചെയ്തിട്ടില്ലാത്ത മഹാപുരോഹിതനെ വേദതലവനായി ഗണിച്ച നസ്രാണിക്ക് സ്വന്തം സമൂഹത്തില്‍ നിന്ന് ആ സ്ഥാനത്തേക്ക് ഒരു മഹാപുരോഹിതനെ ലഭിക്കുന്നത് ഏറ്റം ആഹ്ലാദകരമായ കാര്യമായിരുന്നു

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ചില സാമുഹ്യശാസ്ത്രപരമായ ചില ഘടകങ്ങളുണ്ട് .അടുത്ത ലേഖനത്തില്‍ ആ ഘടകങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു

 

Tuesday 6 November 2012

കാതോലിക്കെട്റ്റ് ഇന്ത്യയില്‍ ഒരു നൂറ്റാണ്ട്

ഒരു  നൂറ്റാണ്ടിന്റെ ചരിത്രവുമായി ഇന്ത്യയില്‍ സ്ഥാപിതമായ കാതോലികെറ്റ്  ശതാബ്ദി ആഘോഷിക്കുന്നു .ഒരു സാധാരണ സഭാ വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ ഇതിനെ നോക്കിക്കാണുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം .

എന്തയിരുന്നു ഇന്ത്യയില്‍ ഒരു കാതോലിക്ക സ്ഥാനം ആവശ്യമെന്ന് അക്കാലത്തെ  സഭാ നേതൃത്വത്തിന് തോന്നുവാന്‍ കാരണം?ഏറ്റവും ലളിതമായി പറഞ്ഞാല്‍ മേല്പ്പട്ടക്കാരെ വഴിക്കുവാന്‍ അധികാരമുള്ള സഭാ സ്ഥാനി ഇവിടെ ഉണ്ടായിരിക്കണം എന്നത് തന്നെ .ഹുദായ കാനോന്‍ പ്രകാരം രണ്ടോ മൂന്നോ മെത്രന്മാര്‍ ചേര്ന് ഒരു മെത്രാനെ വഴിക്കാം പക്ഷെ മലങ്കരയുടെ പാരമ്പര്യത്തില്‍ ഒരു മെത്രാന്‍ തനിയെ മേല്പ്പട്ട വാഴ്ച നടത്തിയ അനേകം കീഴ്വഴക്കങ്ങളും ഉണ്ട് .പാലക്കുന്നത്ത് മാത്യൂസ്‌ മാര്‍ അത്തനാസ്യോസ് പത്രിയര്‍കീസില്‍ നിന്നും മെത്രാന്‍ പട്ടം സ്വീകരിക്കയും തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാര്‍ ബ്രിട്ടിഷ് രേസിടെന്റിന്റെ സ്വധിനത്ത്തിനു വഴങ്ങി രാജകീയ വിളംബരത്തിലൂടെ അദ്ദേഹത്തെ അംഗീകരിക്കയും ചെയ്തതോടെ ഒരു പുതിയ കീഴ്വഴക്കം നിലവില്‍ വന്നു.മലങ്കര മേത്രപോലിത്ത സ്ഥാനത്തിനു അവകാശവാദം ഉന്നയിചിരുന്നവരില്‍ നാട്ടുകാരന്‍ എന്നതും അന്തിയോക്യ പത്രിയര്കീസിനാല്‍ വാഴിക്കപ്പെട്ടായ സ്ഥാനര്തിയും എന്നതാണ് മാര്‍ അതനസ്യോസിന്റെ യോഗ്യത എന്നാണ് രാജകീയ വിളംബരത്തില്‍ പറഞ്ഞിരുന്നത് .ഇത് മൂലം സകര്‍ അംഗീകാരത്തിന് ഈ രണ്ടു യോഗ്യതകള്‍ അത്യാവശ്യം എന്ന് വന്നു ഭാവിച്ചു .ആയതിനാല്‍ ദീവന്നസ്യോസ് അഞ്ചാമനും മേല്പ്പട്ട സ്ഥാനത്തിനായി പത്രിയര്കിസിനെ സമീപിക്കെണ്ടാതായി വന്നു.

ഈ അവസരം മുതലെടുതുകൊണ്ട് പത്രിയര്‍ക്കെസുമാര്‍ മലങ്കര സഭയില്‍ സര്വധികരികലകുവാന്‍ ശ്രമം ആരംഭിച്ചു.ദീവന്നാസ്യോസ് അഞ്ചാമന്‍ നയച്ചതുര്യത്തല്‍ പത്രിയര്‍ക്കിസിന്റെ കയ്യേറ്റങ്ങളെ പരാജയപ്പെടുത്തിയെങ്കിലും മുളന്തുരുത്തി സുന്നഹദോസില്‍ പത്രിയര്കിസിന്റെ പിടിവാശിക്ക്‌  വഴങ്ങി  ചരിത്രവിരുധമായ ചില കാനോനകള്‍ രേഖപ്പെടുതെണ്ടാതായി വന്നു .പത്രിയര്‍ക്കിസിന്റെ പിന്തുണ നവ്വെകരനക്കരുമായി നടന്നിരുന്ന ആയോധാനത്തില്‍ അത്യന്തപെക്ഷിതംയിരുന്നതിനാല്‍  കുറെയൊക്കെ വിട്ടുവീഴ്ചകള്‍ക്ക് മലന്കരമെത്രപ്പോലിത്തനിര്‍ബ്ബന്ധിതനായി എന്നതാണ് സത്യം .രോയല്കോടതി
വിധിയിലൂടെ ,പത്രി യ ര്കിസിനു മലന്കരയില്‍ ആധ്യല്മിക മേല്‍നോട്ടം 
മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് സ്ഥാപിക്കാനായി .ഈ അധ്യത്മികധികാരം ഉപയോഗിച്ച്  
മലന്കരയില്‍ ഇല്ലാത്ത അധികാരം സ്ഥാപിക്കുവാനും അതുവഴി മലങ്കര സഭയെ കോളണി യാക്കി  സഭയുടെ സ്വയം നിര്നയവകാശം നശിപ്പിക്കുവനുമുള്ള നീക്കങ്ങളെ  ചെരുക്കുവാനാണ് മലങ്കരയില്‍ കാതോലിക്ക  എന്ന ആശയം സഭാ നേതൃത്വത്തില്‍ ഉടലെടുത്തത് .

തുടര്‍ന്നുളള കാര്യങ്ങള്‍ ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ വിശദീകരിക്കാം