Thursday 27 December 2012

ബാബു പോളും മലയറ്റുരിന്റെ ബ്രിഗേഡിയരും

മലയറ്റുര്‌ രാമകൃഷ്ണന്റെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് ബ്രിഗേഡിയര്‍  വിജയന്‍ മേനോന്‍ .ട്രിവന് ഡറും ക്ലബ്ബിലെ ബാറിലിരുന്നു ആന പുളു നിര്‍ലോപം വാരി വിതറി കേള്‍വിക്കാരെ രസിപ്പിക്കുന്ന ഒരു കഥാപാത്രം.റിടയര്‍ ചെയ്ത ബ്രി ഗെഡി യര്‍ അയാള്‍ സര്‍വ്സില്
‍ ഉണ്ടായിരുന്നപ്പോളുംപി ന്നിടും ചെയ്ത വീരകൃത്യങ്ങളയിട്ടാണ് ഈ കഥകള്
‍ അവതരിപ്പിക്കാറുള്ളത്  ബാബു പോളും വിജയന്‍ മേനോനും തമ്മിലുള്ള വ്യത്യാസം പുളുവടിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വേദിയില്‍ മാത്രമാണ് .ട്രിവണ്ട്രം ക്ലുബിലെ ബാറില്‍ ബാബു പോള്‍ പോകാറുണ്ടോ ,ഉണ്ടെങ്കില്‍ അവിടെയിരുന്നു പുളു അടിക്കാറുണ്ടോ  എന്നൊന്നും എനിക്കറിയില്ല,അറിയാന്‍ താല്പര്യവുമില്ല .പക്ഷെ കിട്ടുന്ന മാധ്യമങ്ങളിലെല്ലാം പുളുവടി നിര്‌ലൊപമായി നടത്തുന്നുണ്ട് .മാധ്യമം പത്രത്തിന്റെയും ക്നാനായ ദീപത്തിന്റെയും വായനക്കാരാണ്  ഈ പുളുവടി നിരന്തരം സഹിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ .

റിട്ടയര്‍ ചെയ്ത സര്‍ക്കരുദ്യോഗസ്തന്മാര്‍ക്കുള്ള ഇഷ്ട വിനോദ ങ്ങ ളിലോന്നാണ് ഈ പുളുവടി.അധികാരമുള്ള പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്താല്‍ തലേന്ന് വരെ  അതിവിനയം പ്രകടിപ്പിച്ചു നിന്ന ശിപായിയും ഡ്രൈവറും പോലും തിരിഞ്ഞു നോക്കാത്ത നിലയില്‍ ഈ പുളുവടി ഒരു ആശ്വാസമകുന്നെങ്കില്‍ പൊതുജനം അത് ഗൌനിക്കേണ്ട കാര്യമില്ല.പക്ഷെ ഈ പുളുവടിയുടെ കൂട്ടത്തില്‍ മലങ്കര സഭയും അതിന്റെ പാരമ്പര്യങ്ങളെയും ആക്ഷേപിക്കയും അവഹേളികകയും ചെയ്യുമ്പോള്‍ സഭാസ്നേഹികള്‍ക്ക് പ്രതികരിക്കെണ്ടിവരും .അതിലൊന്നാണ് ഈ ലേഖനം .

അന്ത്യോക്യ പാത്രിയര്‍കിസിനോടുള്ള വിധേയത്വം ചൊട്ട മുതലെയുന്ടെന്നും അത് ചുടല വരെ തുടരുമെന്നുമാണ് പ്രഖ്യാപിത നിലപാട് .എങ്കിലും പത്രിയര്കിസിനു ബുദ്ധി ഉപദേശിക്കുന്നത് താനാണെന്നും പലതിനും പാത്രിയര്‍ക്കിസ് തന്നോട് നേരിട്ട് അഭിപ്രായം തേടാറുണ്ട് എന്നതിന്റെയും സത്യാവസ്ഥ തേടി ആരെങ്കിലും തല പുകക്കണമെങ്കില്‍ അത് മഫ്രിയാനയും കൂട്ടരുമാണ്.പക്ഷെ മാര്‍ത്തോമ ശ്ലിഹയുടെ അപ്പോസ്തോല സ്ഥാനം തിരികെ
 കൊടുത്തത് താനുപദേശി ച്ച ബുദ്ധിയിലാണ് എന്ന പ്രസ്താവന സത്യമാണെങ്കില്‍
പാത്രിയര്കിസിനെ തമ്പുരാന് പോലും രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
മാര്‍ത്തോമ്മാ ശ്ലീ  ഹാ യുടെ അപ്പോസ്തോല പദവി ഒരു പാത്രിയര്‍ക്കിസ് കല്പന
 ഇറക്കുമ്പോള്‍ നീങ്ങി പോകുമെന്നും  അടുത്ത പാത്രിയര്‍ക്കിസ് തുബധേനില്‍
ചില വാക്കുകള്‍  കൂട്ടിചെര്‍ക്കുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുമെന്നും സത്യമായി വിശ്വസിക്കുന്നെങ്കില്‍ തമ്പുരാന്‍ വിചാരിച്ചാല്‍ പോലും  നേരെ ആകുന്ന കേസല്ല എന്ന് കണക്കാക്കാം .മാധ്യമം പത്രക്കാരനു ക്രിസ്തിയ സഭാശാസ്ത്രം അറിയാന്‍ വഴിയില്ലെന്നും മംഗളംകാരന് ആരാന്റെ അമ്മക്ക് ഭ്രാന്ത് വരുന്നത് കാണാനുള്ള കൌതുകം എന്ന് സമാധാനിക്കാമെങ്കിലും ക്നാനായ ദീപം കാരനും സി എസ് എസ് എന്ന ക്രിസ്തവ സാഹിത്യ സമിതിയും അത് ഏറ്റുപാടുന്നത്‌ ദുരുദെ ശത്തോടെ എന്നല്ലാതെ കരുതാന്‍ വയ്യ
സി എസ എസ പ്രതേകിച്ചു ഒരു സഭയോടും വിധേയത്വം പുലര്‍ത്താത്ത പ്രസിദ്ധികരണ സ്ഥാപനമാണ്‌ എന്നാണ് കരുതപ്പെടുന്നത്.പ്രോട്ടെസ്റെന്റ്റ് സഭകളുടെ നിയന്ത്രനതതിലനങ്കിലും ഒരു എക്യുമിനിക്കല്‌ കാഴ്ചപ്പാട് പുലര്‍ത്തുന്ന സമീപനമാണ് അടുത്ത കാലം വരെ വച്ച് പു ലര്‍ത്തിയിരുന്നത് .എന്നാല്‍ ഈയിടെ പ്രസിദ്ധികരിച്ച ഓര്‍മകളുടെ പടിപ്പുരയില്‍ എന്ന ബാബു പോളിന്റെ പുസ്തകം വായിച്ചാല്‍,സി എസ എസ മേല്‍പ്പറഞ്ഞ എക്യുമിനിക്കല്‌ കാഴ്ചപ്പാടില്‍ നിന്നും വ്യതിചലിച്ചൊ എന്ന് സംശയം ജനിപ്പിക്കുന്നതാണ്

പൂര്‌വൊപര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ പല ലേഖനങ്ങളിലുമുണ്ട്.താന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയിലെ അന്ഗമാണ്
 എന്നാണ് ഒരു അവകാശാവാദം .ആ പേരില്‍ ഒരു സഭ ഇന്ത്യയില്‍ ഉള്ളതായി
 അറിവില്ല.മലങ്കര ഓര്‍ത്തോഡോക്സ് സഭ,യാക്കോബായ സുറിയാനി സഭ,
മാര്‍ത്തോമ്മാ സുറിയാനി സഭ എന്നിങ്ങനെ മൂന്നു സഭകളുന്ടെങ്കിലും ടിയാന്‍ പറഞ്ഞ പേരില്‍
സഭയുള്ളത് സിറിയയിലാണ് .ഇപ്പോള്‍ ആ സഭ അവിടയുമില്ല .മത്തായി ഇടയനാലച്ചന്റെ
 അനനുകരനിയ ശൈലി കടമെടുത്തു പറഞ്ഞാല്‍ ഇപ്പോള്‍ ആ സഭ "ആകെ മാനത്താനുള്ളത് "
കുറച്ചു കൂടി വായിക്കുമ്പോള്‍ കണ്ണ് എങ്ങൊട്ടെന്നു വ്യക്തമാകും.സക്കാ പ്രഥമന്‍ പാത്രിയര്കിസിന്റെ കീഴില്‍ രണ്ടു സഭകള്‍ -മലങ്കരയും  പുത്തന്‍ കുരിശും.ലോകം മുഴുവന്‍ തപ്പിയാല്‍ ഒരു ലക്ഷം വിശ്വാസികളെ തികച്ചു കിട്ടാത്ത ആകെ മാനത്ത് സ്ഥിതി ചെയുന്ന ഗതികെടിലുള്ള പാത്രിയര്കിസിനു അങ്ങിനെ ഒരു മോഹം ഉദിക്കുന്നത് സ്വാഭാവികം.സ്വന്തംവിനീത  ദാസനായ തോമസ്‌ പ്രഥമന്‍ മഫ്രിയനയില്‍ നിന്ന് അമേരിക്കന്‍ ഭദ്രാസനം തട്ടിയെടുത്തു അന്ത്യോക്യന്‍ പാരമ്പര്യം നിലനിര്‍ത്തിയ കൂട്ടര്‍ക്ക് അങ്ങിനെ മോഹമുദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല .

കൂടുതല്‍ വിശദമായ ഒരു പോസ്റ്റ്‌ അടുത്ത് തന്നെ വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും 

1 comment:

  1. ചാണ്ടിച്ചാ കിടു പോസ്റ്റ്‌

    ReplyDelete